Thursday, 12 March 2015

മനിബജക്ടവതരിപിച്ചു Read more...click here

cartoon
സാന്ത്വനം പദ്ധതിക്ക് 7.5 കോടി. ചീമേനി ഇലക്ട്രിക്ക് പ്ളാന്‍റിന് ഒരു കോടി. ചിറ്റൂര്‍- മലമ്പുഴ പദ്ധതികള്‍ക്ക് 28 കോടി
കായിക വികസനത്തിനായി 69 കോടി. കോട്ടയം നെഹ്റു സ്റ്റേഡിയം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മോഡലില്‍ നവീകരിക്കും
സാമൂഹിക നീതി വകുപ്പിന്‍െറ കീഴില്‍ ഒരു ലക്ഷം വളന്‍റിയര്‍മാരെ വാര്‍ത്തെക്കും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 3 കോടി
പട്ടികജാതി ക്ഷേമത്തിനായി 100 കോടി. ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി 20 കോടി. സപൈ്ളകോക്ക് 100 കോടി. പൊലീസ് വകുപ്പിനായി 3048 കോടി. നെയ്യാര്‍ ഡാമിന്‍െറ ശുദ്ധജല പദ്ധതിയുടെ പ്രാരംഭചെലവിനായി 10 കോടി.   ശബരിമല മാസ്റ്റര്‍ പ്ളാനിന് 25 കോടി. ട്രഷറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി. പൊതുജനത്തിന് ട്രഷറികളില്‍ ലോക്കര്‍ സൗകര്യം ഉണ്ടാക്കുന്നതിന് 50 കോടി.
  പാലക്കാട് മെഗാ ഫൂഡ് പാര്‍ക്ക് 
പാലക്കാട് മെഗാ ഫൂഡ് പാര്‍ക്ക് സ്ഥാപിക്കും. തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക്. കളമശേരി ഹൈടെക് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, കയര്‍ മേഖലയുടെ വികസനത്തിനു 116 കോടി എന്നിവ ബജറ്റ് പ്രഖ്യാപനങ്ങള്‍. കോട്ടയം കരൂരില്‍ ഇന്‍ഫോസിറ്റിക്ക് അഞ്ചു കോടി. പട്ടുനൂല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു കോടി.  നികുതി വരുമാനം പ്രതീക്ഷിക്കുന്ന മേഖല
സംസ്ഥാനത്ത് പ്രവേശിക്കുന്ന, സര്‍വീസ് നടത്തുന്ന മേല്‍ത്തരം ലക്ഷ്വറി വാഹനങ്ങളില്‍ നിന്നും ഒരു മാസത്തേക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനുമുകളില്‍ ഉള്ള ഓരോ മാസത്തേക്കും 5000 രൂപ നിരക്കിലും നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ സര്‍ക്കാറിന് വരുംവര്‍ഷം ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു1955ലെ തിരുവിതാംകൂര്‍  കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മാര്‍ത്ഥ സംഘ രജിസ്ട്രേഷന്‍ നിയമപ്രകാരമുള്ള സംഘങ്ങളുടെ വാര്‍ഷികകണക്കുകള്‍/റിട്ടേണുകള്‍/അംഗങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ഫയല്‍ ചെയ്യുന്നതിലുള്ള കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. ഇതനുസരിച്ച് ഓരോ വര്‍ഷത്തെയും കാലതാമസത്തിനു 500 രൂപ ക്രമത്തില്‍ പിഴ ഒടുക്കി കുടിശ്ശിക റിട്ടേണുകള്‍ ക്രമവല്‍ക്കരിക്കാം. റിട്ടേണുകള്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഈ പദ്ധതി മുഖേന 15 കോടി രൂപ   നികുതിയിളവുകള്‍
റബര്‍ വിലയിടിവില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ തടി വില്‍പനക്ക് പൂര്‍ണ നികുതിയിളവ്.  ജിപ്സം വാള്‍പാനലുകള്‍ക്ക് നികുതി ഇളവ്.
  അംഗനവാടി ജീവനക്കാരുടെ ഓണറേറിയം ഉയര്‍ത്തി.കെ.എസ്.ആര്‍.ടി.സിക്ക് 210 കോടി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 75 കോടി  തൊഴിലും പുനരധിവാസവും
ഗ്രാമീണ യുവാക്കളുടെ നൈപുണ്യ വികസനത്തിന് പദ്ധതി. ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് ഏറണാകുളത്ത് പ്രാക്ടിക്കല്‍ ലേണിങ് ഹബ് ഏര്‍പ്പെടുത്തും. ഇതിനായി 5 കോടി. കറുകച്ചാലില്‍ വനിതാ ഐ.ടി.ഐ സ്ഥാപിക്കും.   ആഡംബര വാഹനങ്ങള്‍ക്ക് വില കൂടും
ആഡംബര ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി ഉയര്‍ത്തി. ഇവയുടെ വില ഉയരും. ഒരുലക്ഷം രൂപവരെ വിലവരുന്ന പുതിയ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി നിലവിലുള്ള 6 ശതമാനത്തില്‍ നിന്നും 8 ശതമാനമായും ഒരു ലക്ഷത്തിനു മുകളില്‍ 2 ലക്ഷം രൂപ വിലവരുന്ന മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ നികുതി 8 ശതമാനത്തില്‍ നിന്നും 10 ശതമാനമായും 2 ലക്ഷത്തിനു മുകളില്‍ വിലവരുന്ന ആഡംബര ബൈക്കുകളുടെ ഒറ്റത്തവണ നികുതി 20 ശതമാനമായും വര്‍ദ്ധിപ്പിക്കും. ഇതുവഴി സര്‍ക്കാരിനു ഒരു വര്‍ഷം 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.  ദ്രവീകൃത പ്രകൃതി വാതകത്തിന് വില കുറയും
ദ്രവീകൃത പ്രകൃതി വാതകം(എല്‍.എന്‍.ജി)യെ ഒരു വര്‍ഷത്തേക്കു മൂല്യവര്‍ധിത നികുതിയില്‍നിന്ന് ഒഴിവാക്കി.
  വെളിച്ചെണ്ണക്കും പഞ്ചസാരക്കും വില കൂടും
വെളിച്ചെണ്ണക്കും പഞ്ചസാരക്കും വില കൂടും. ബീഡിക്കു മേല്‍ 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തും. 15 രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്ളാസ്റ്റിക് ചൂല്, ബ്രഷ്, മോപ്സ് എന്നിവക്ക് അഞ്ചു ശതമാനം നികുതി ചുമത്തും.അഞ്ചു ശതമാനം നികുതി
  സ്റ്റാമ്പ് ഡ്യൂട്ടി കൂടും.
  വില്‍പന നികുതി കൂട്ടി 
ഇന്ധന വില കൂടും. പെട്രോള്‍ ഡീസലിന് 1 രൂപ സെസ്
   വെള്ളനാട് സ്കൂളിന് ജി കാര്‍ത്തികയന്‍െറ പേര് നല്‍കും. പുതുതായി നിര്‍മിക്കുന്ന ഹൈസ്കൂള്‍ കെട്ടിടത്തിന് 7 കോടി
  കുടുംബശ്രീക്ക് 122 കോടി
തിരുവനന്തപുരത്ത് കുടുംബശ്രീയ്ക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് 5 കോടി. കേരള ശുചിത്വ മിഷന്‍്റെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ പദ്ധതി.  മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമ പെന്‍ഷന്‍

2009നു മുന്‍പു വിരമിച്ച മുതര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കു ക്ഷേമ പെന്‍ഷന്‍.
  പുതിയ പോളി ടെക്നിക്കുകള്‍ 
ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവടിങ്ങളില്‍ നാലു പുതിയ പോളിടെക്നിക്കുകള്‍. ഏഴ് വൈറ്റ്നറ് പോളി ക്ളിനിക്കുകള്‍. 
  പുതിയ പോളി ടെക്നിക്കുകള്‍
ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവടിങ്ങളില്‍ നാലു പുതിയ പോളിടെക്നിക്കുകള്‍. ഏഴ് വൈറ്റ്നറ് പോളി ക്ളിനിക്കുകള്‍.   ക്ഷേമ പദ്ധതികള്‍
വയോജന സംരക്ഷണ പദ്ധതിക്ക് 50 കോടി രൂപ. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 1 കോടി രൂപ. വനിതാ തൊഴില്‍ സംരംഭകര്‍ ഷെഡ്യൂള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പക്ക് മൂന്ന് വര്‍ഷത്തേക്ക് പലിശയിളവ്. ഇതിനായി 10 കോടി രൂപ.  യഥാസമയം പെന്‍ഷന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ബാങ്ക്, പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലൂടെ നേരിട്ടു ക്ഷേമ പെന്‍ഷനുകള്‍ നല്‍കും. ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസാന ബജറ്റില്‍ നല്‍കിയതിന്‍്റെ ആറിരട്ടി അധികം. ഇത്തവണ 2710 കോടി രൂപ. 
  വിദ്യാഭ്യാസം
കിലയെ സര്‍വകലാശാലയായി ഉയര്‍ത്തും. പേറ്റന്‍റ് പ്രൊജക്റ്റിന് വേണ്ടി വിദ്യാര്‍ഥികളുടെ വായ്പ പലിശ അഞ്ച് വര്‍ഷത്തേക്ക് ഒഴിവാക്കും. ഉന്നത വിദ്യാഭ്യാസ മേഖലക്ക് 5 കോടി. ഉപരിപഠനത്തിനും ഗവേഷണത്തിനും സഹായമായി പ്രതിവര്‍ഷം 300000 രൂപ വരെ മൂന്നു വര്‍ഷത്തേക്കു വായ്പ അനുവദിക്കും. നിക്ഷേപക പ്രോത്സാഹനത്തോടെ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ക്ക് പുരസ്കാരം.   വ്യവസായം-തൊഴില്‍
തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്കു പ്രത്യകേ മിഷന്‍. പശ്ചാത്തല വികസന മേഖലയില്‍ ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കാന്‍ 10 കോടി. സര്‍വകലാശാലകളില്‍ ഇന്‍ക്യൂബേഷന്‍ സപ്പോര്‍ട്ട് സെന്‍ററുകള്‍ക്ക് 11കോടി. യുവജന സംരംഭകര്‍ക്ക് 50 കോടി. യുവാക്കള്‍, വനിതാ, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിന് 50 കോടി. യുവ സംരംഭകര്‍ക്ക് ആറു കോടിയുടെ സ്വീറ്റ് ഫണ്ട്.
  പാര്‍പ്പിടം

എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതി. 488 കോടിയുടെ ഭവന നിര്‍മാണ പദ്ധതി. പുതുതായി മൂന്ന് ഭവന പദ്ധതികള്‍. 1.45 ലക്ഷം കുടുംബങ്ങള്‍ക്ക് 75000 ഫ്ളാറ്റുകള്‍. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 75000 വീടുകള്‍. ഭവന വായ്പ 50ശതമാനത്തില്‍ മുതല്‍ 75 ശതമാനം വരെ സര്‍ക്കാര്‍ തരിച്ചടക്കം. ഇതിനായി 180 കോടി ബജറ്റ് വിഹിതം. ഓരോ വാര്‍ഡിലും ഓരോ വീട്. ഇതിനായി 110 കോടി രൂപ. ഗൃഹ ശ്രീ പദ്ധതിക്ക് 20 കോടി. സൗഭാഗ്യ ഭവന പദ്ധതിക്ക് 10 കോടി.   ഐ.ടി മേഖല
ഐ.ടി മേഖലക്ക് 475 കോടി രൂപ. മുനിലിപ്പാലിറ്റികളില്‍ എല്ലാവര്‍ക്കും സൗജന്യ വൈഫൈ. പഞ്ചായത്ത് വില്ളേജ് ഓഫീസുകളില്‍ വൈദ്യൂത ബോര്‍ഡിന്‍െറ സഹായത്തോടെ ഇന്‍റര്‍നെറ്റ് സൗകര്യം. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാക്കും. സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും.
  ആരോഗ്യ മേഖല
സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പിലാക്കും.
എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്. ഇതുവഴി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍നിന്നു സേവനം ലഭിക്കും.  കാര്‍ഷിക മേഖല
നീര ഉത്പാദനം പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി
കാര്‍ഷിക വായ്പ് കൃത്യമായി തരിച്ചടക്കുന്നവരുടെ പലിശ പൂര്‍ണമായി ഒഴിവാക്കും
വ്യക്തിഗത തോട്ടങ്ങള്‍ക്ക് പ്ളാന്‍േഷന്‍ നികുതി പിന്‍വലിക്കും
കാര്‍ഷിക അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് 10 കോടി
തേനുത്പാദനം വര്‍ധിപ്പിക്കുന്നതിന് ഹണി മിഷന്‍
  അടിസ്ഥാന സൗകര്യ വികസനത്തിനു മാസ്റ്റര്‍ പ്ളാന്‍
അടിസ്ഥാന സൗകര്യ വികസനത്തിന് 25000 കോടി രൂപ ഇതിനു സഹായിക്കും. റോഡ് വികസനം, സബര്‍ബന്‍ റെയില്‍വേ, ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം തുങ്ങിയവെക്കു മേല്‍പ്പറഞ്ഞ ഫണ്ടില്‍നിന്നു സഹായം.   കൊച്ചി മെട്രോക്ക് 940 കോടി
  ഓരോ വാര്‍ഡിലും ഓരോ വീട് പദ്ധതി
  ഐ.ടി മേഖലക്ക് 475 കോടി
  എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് 
  വിഴിഞ്ഞം പദ്ധതിക്ക് 600 കോടി
  വിപണി വില, താങ്ങു വില വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്  നാളികേര മേഖലക്ക് 75 കോടി
  റബ്ബര്‍ വില കൂട്ടി സംഭരിക്കും
  നെല്ല് സംഭരണത്തിന് 200 കോടി
  മീഡിയ റൂമില്‍ ബജറ്റിലെ വിശദാംശങ്ങള്‍ മാണി വിവരിക്കുന്നു 
   മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷാംഗങ്ങള്‍
  മന്ത്രി മാണിക്ക് മധുരം നല്‍കുന്നു
  നിയമസഭക്ക് പുറത്തും പ്രതിഷേധം ശക്തം
   സലീഖ എം.എല്‍.എക്കും ദേഹാസ്വാസ്ഥ്യം
   പ്രതിപക്ഷനിരയില്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തനായത് വി.ശിവന്‍ കുട്ടി എം.എല്‍.എ 
   പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍

No comments:

Post a Comment